Monday, January 17, 2011

ഓര്‍മയിലെ അവതിക്കാലം.

പെയിന്‍ ആന്റ് പാലിയെറ്റീവ് കെയര്‍ അസ്സോസ്സിയേഷനു വേണ്ടിയുള്ള കളക്ഷനുമായി സഹകരിക്കാറുണ്ടായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം അവതിക്ക് പോയപ്പോഴാണ് അവരുടെ നാട്ടിലെ പ്രവര്‍ത്തങ്ങളുമായി സഹകരിക്കാന്‍ പറ്റിയത്.അതു ജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭവമായി മാറുകയും ചൈതു.

കാന്‍സര്‍, പക്ഷാകാതം തുടങ്ങിയ അസുഗങ്ങള്‍ കാരണം ദീര്‍ഗ്ഗ നാള്‍ കിടപ്പിലാവുകയും ഇനിയൊരു തിരിച്ചു വരവില്ലാ എന്നു ടോക്ടര്‍മാര്‍ വിധി എഴുതുകയും ചൈതവരാനു പാല്ലിയേറ്റീവ് ക്ലിനിക്കുകളിലെ രോഗികള്‍. ശിഷ്ട കാലം വേതന അറിയാതെ അവരെ ജീവിക്കന്‍ സഹായിക്കുക എന്നതാണ് പാല്ലിയെറ്റീവ് ക്ലിനിക്കുകള്‍ ചൈതുകൊണ്ടിരിക്കുന്നത്.

സ്വതവേ ദുര്‍ഭല കൂടെ ഗര്‍ഭവും എന്നു പരഞ്ഞ പോലെ നിത്ത്യവും കഞ്ഞി കുടിക്കാന്‍ പോലും വകയില്ലാത്ത ചോര്‍ന്നൊലിക്കുന്ന കൂരക്കുള്ളിലെ ദയനീയാവസ്ത്ത കണ്ടപ്പോള്‍ അറിയാതെ കണ്ണീല്‍ വെള്ളം നിറഞ്ഞു.

സ്കൂള്‍ പ്രായമുള്ള നാലു കുട്ടികളും ഭര്യയും അടങ്ങിയതാണു നീലാണ്ടന്റെ കുടുംബം. ചെറിയൊരടുക്കളയും സിറ്റൗട്ടും ഒരു കിടപ്പുമുറിയുമടങ്ങിയതാണ് അവരുടെ കൂര. അതിലാണ് അവന്‍ കാന്‍സര്‍ ബാതിച്ച് പൊട്ടിഒലിക്കുന്ന മുറിവുമായി കിടക്കുന്നത്.ഗ്രിഹനാതന്‍ കിടപ്പിലായതോടെ അവരുടെ കഞ്ഞികുടി മുട്ടിയിരിക്കുന്നു. അവന്റെ ഭാര്യ അടുത്ത വീടുകളില്‍ മുറ്റമടിച്ചും പാത്രം കഴുകിയുമാണ് അന്തിപ്പട്ടിണി മാറ്റുന്നത്.

കഴിഞ്ഞ മാസമാണു അവര്‍ പാല്ലിയേറ്റിവിനെ കുറിച്ചറിയുന്നതും അവിടുതെ ചിഗില്‍സ തേടുന്നതും. അതിന്റെ ഹോംകെയര്‍ പദ്ദതി പ്രകാരം ക്ളിനിക്കിലേക്ക് വരാന്‍ പറ്റാത്തവരെ അവരുടെ വീടുകളില്‍ പോയി ചികില്‍സിക്കുയാണു ചെയ്യുന്നത്. ഹോം കെയര്‍ രണ്ടാമത്തെ താവണയാണ് നീലണ്ടന്റെ അടുത്തേക്ക് വരുന്നത്.

മനുഷ്യ മാംസത്തിനും വിയര്‍പ്പിനും ഇത്ര കടിനമായ ഗന്ധമാണെന്ന് അന്നാണു ഞാനറിഞ്ഞത്. കഴിഞ്ഞ മാസം കഴുകി വൃത്തി ആക്കി കെട്ടി വെച്ചിരുന്ന മുറിവ് വീണ്ടും പൊട്ടിഒലിച്ച് വ്രിത്തി ഹീനമായിരിക്കുന്നു. വളണ്ടിയര്‍മാര്‍ അതെല്ലാം അഴിച്ചുമാറ്റി കഴുകി വ്രിത്തിയാക്കി വീണ്ടും വെച്ചുകെട്ടി. അപ്പോഴും കടിനമായ വേതന കടിച്ചമറ്ത്തി അവന്‍ കിടന്നു പുളയുകയായിരുന്നു.മോര്‍ഫിന്‍ അടക്കമുള്ള വേതന സംഹാരികളും മറ്റു മരുന്നുകളും കൊടുത്തു പോരാനിറങ്ങുംബോള്‍ ആ സ്ത്രീയുടെ മുഖത്തെ ദയനീയാവസ്ത വിവരണാതീതമായിരുന്നു. അവര്‍ക്ക് റേഷന്‍ അരി വാങ്ങാനുള്ള ഏര്‍പ്പാടുകൂടി ചൈതിട്ടാണു ഞങ്ങള്‍ അന്നവിടുന്നു മടങ്ങിയത്. അന്നു വേറെ രണ്ടു സ്തലത്തു പോയപ്പോളും ഇതില്‍ നിന്നും ഏറെ ഭിന്നമയിരുന്നില്ല അവസ്തകള്‍.

ഇതുപോലെ ആയിരങ്ങള്‍ നമ്മുടെ ജില്ലയിലുണ്ടെന്നു പാലിയേറ്റീവിന്റെ ജില്ലാതല പ്രവര്‍ത്തനങ്ങളില്‍ സജീവമായ എന്റെ സുഹ്ര്ത്ത് പറഞ്ഞു. അതുപോലെ കാഷും മറ്റു സൗകര്യങ്ങളുമെല്ലാമുണ്ടായിട്ടും വീട്ടിലെ പട്ടിയുടെ വില പോലും നല്‍കാതെ റൂമിന്റെ ഇരുട്ടറയില്‍ അടച്ചിട്ട് വേതന കൊണ്ടു പുളയുംബോള്‍ ഒന്നു ആഷ്വസിപ്പിക്കാനോ ആവശ്യത്തിനു വെള്ളം നല്കുവാനോ തയ്യാറാവാത്ത പകല്‍ മാന്യന്മാരും അക്കൂട്ടത്തിലുണ്ടത്രെ.

എങ്കിലും മനുഷ്യത്ത്വം മരിച്ചിട്ടില്ലാത്ത സ്നേഹത്തിന്റെ നീരുരവ വറ്റാത യുവ തലമുറ നമ്മുടെ നാടിന്റെ പല കോണുകളില്‍ നിന്നും വളര്‍ന്നു വരുന്നുണ്ട് എന്നുതന്നെയാണു പാലിയെറ്റീവ് കെയറിന്റെ പ്രവര്‍തനങ്ങള്‍ നമ്മോടു വിളിച്ചോതുന്നത്. ഇവര്‍ക്കിടയില്‍ ജാതിയോ മതമോ ഒന്നും തന്നെ വേലികെട്ടിയിട്ടില്ല. മുസ്ലിമും ഹിന്തുവും ക്രിസ്ത്യാനിയും എല്ലാം ഇതിലെ വളണ്ടിയര്മാരാണ്. ഒരു ടോക്ടറും ഒന്നോ രണ്ടോ നേര്‍സുമാരും ഓഫീസ് സെക്രട്ടരിയുമല്ലാത്തവരെല്ലാം വളണ്ടിയര്മാരാണ്. അവര്‍ക്കു വേണ്ട പരിഷീലനങ്ങള്‍ യതാ സമയങ്ങളില്‍ നല്‍കി വരുന്നു. ഈ വളണ്ടിയര്‍മാര്‍ തന്നെയാണു രോഗികളെ സുശ്രൂഷിക്കുന്നതും ചിലവിനു വേണ്ട ലക്ഷങ്ങള്‍ സ്വരൂപിക്കുന്നതും. ഓരോ ദിവസം ചെല്ലുന്തോറും പുതിയ പുതിയ പ്രശ്നങ്ങളും പ്രയാസങ്ങളുമാണ്‍ അവര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

രോഗികളുടെ കുടുംബത്തിന്റെ പുനരതിവാസം തന്നെയാണു അതില്‍ പ്രതാനപ്പെട്ടത്. മിക്കവാറും രണ്ടൊ മൂന്നോ മാസമാണു അവര്‍കൊരു രോഗിയെ കിട്ടുക. (ചിലപ്പോള്‍ നീണ്ടൂ പോവുന്നതും ഉണ്ട്) അതിനിടക്ക് ആകുടുംബത്തിന്റെ അത്താണിയായി അവര്‍ മാറുന്നു. അതുകാരണം കുടുംബനാഥനെ നഷ്ട്ടപ്പെട്ട ആ കുടുംബത്തെ പെരുവഴിയിലിട്ടു പോരാന്‍ അവര്‍ക്കു പറ്റാതെ വരുന്നു. അതുപോലെ മദ്ദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവര്‍, ബുദ്ദിമാന്ത്യം സംബവിച്ചവര്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ പ്രശ്നങ്ങള്ക്കും അത്താണിയായി അവര്‍ മാറുന്നു.

ഇന്നു മലപ്പുറം ജില്ലയില്‍ രണ്ടോ മൂന്നോ പഞ്ചായത്തുകള്‍കിടയില്‍ ഓരോ ക്ലിനിക്കുകള്‍ ഉണ്ട്. മിക്കതും വ്യവസ്താപിതമായിത്തന്നെ പ്രവര്‍ത്തിച്ചു വരുന്നു. അവര്‍ക്ക് കിട്ടുന്ന സാംബത്തിക സഹായങ്ങള്‍കനുസരിച്ച് പ്രവര്‍ത്തന മേഘല വലുതാവുകയും ചെറുതാവുകയും ചെയ്യുന്നു എന്നു മാത്രം.

നമ്മള്‍ ഗള്‍ഫുകാര്‍ ഇടുങ്ങിയ ഫ്ലാറ്റിനുള്ളില് അതിലും ഇടുങ്ങിയ മനസ്സുമായി കഴിഞ്ഞു കൂടുംബോള്‍ സഹജീവികളുടെ പച്ചയായ മുഖം ഒരിക്കലും കാണുന്നില്ല. വര്‍ഷത്തിലൊരു മാസം മാത്രം നാട്ടില്‍ ചിലവഴിക്കുംബോള്‍ നാടിന്റെ ഉള്‍‍തുടിപ്പുകള്‍ നാം അറിയാതെ പോകുന്നു.. എന്നാല്‍ നമ്മുടെ അവതിക്കാലങ്ങളിലും മറ്റും നാം ചിലവഴിക്കുന്ന കാഷിന്റെ ഒരംശം ഇത്തരം പ്രവര്ത്തനങ്ങള്‍കു വേണ്ടി ചിലവഴിക്കുകയാണെങ്കില്‍ അത് ഈ മേഘലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയൊരുതാങ്ങായിരിക്കും. അതുവഴി നാട്ടില്‍ നടക്കുന്ന സാമൂഹിക പ്രവര്തനങ്ങളുടെ ഭാഗമാവാന്‍ നമുക്കവസരം കിട്ടുകയും ചെയ്യുന്നു.

സ്നേഹത്തിന്റെയും നന്മയുടേയും വക്താക്കളായ നമ്മള്‍ ബ്ലോഗ്ഗേര്‍സിനു ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി എന്തു ചെയ്യന്‍ പറ്റുമെന്ന ചെറിയൊരു ചിന്തക്കു തുടക്കമിട്ടുകൊണ്ടൂ ഞാന്‍ എന്റെ കത്തി മടക്കട്ടെ.

3 comments:

  1. അണ്ണാറക്കണ്ണനും തന്നാലായത് എന്നപോലെ
    തന്നാല്‍ കഴിയുന്നത് എല്ലാവരും ചെയ്യേണ്ടത്‌ തന്നെ.

    ReplyDelete
  2. വേര്‍ഡ്‌ വെരിഫിക്കേഷന്‍
    ഒഴിവാക്കിക്കൂടെ.

    ReplyDelete
  3. അറിയില്ലായിരുന്നു
    ഓര്‍മപ്പെടുത്തിയതിനു നന്തി

    ReplyDelete